Friday 26 July 2019

ഏഴിലും പഠനം തുടങ്ങാം. പക്ഷേ തോല്‍ക്കണം


നാലാം ക്ലാസ് വരെയുളള പഠനഭാഗ്യം ലഭിക്കാത്ത കവിയാണ് ആറ്റൂര്‍ രവിവര്‍മ.
അതിനാല്‍ സാധാരണകുട്ടിക്കുവേണ്ട എലിമെന്ററി നോളജ് തനിക്കുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഏഴാം ക്ലാസില്‍ വെച്ച് പഠനം ആരംഭിക്കാവുന്ന ഒരു രീതി പണ്ടുണ്ടായിരുന്നു, 
അതിന് പരീക്ഷ എഴുതണം. തോല്‍ക്കണം. പഠിക്കാനായി തോല്‍ക്കണം എന്ന വിചിത്രനിബന്ധന!
തോറ്റു ഏഴില്‍ തന്നെ പഠിക്കണം. 
അങ്ങനെയാണ് മലയാളത്തിന്റെ പ്രശസ്തകവി വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകള്‍ കയറിയത്. 
എട്ടാം ക്ലാസില്‍ വെച്ച് ആദ്യ കവിത ഏഴുതുന്നു. അതിനെക്കുറിച്ച് കവി പറയുന്നു-
 "ചെറുതുരുത്തിയിലെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിയത്.  
ആ സമയത്ത് കവിത പ്രസിദ്ധീകരിക്കുന്നതിനെ ക്കുറിച്ചൊന്നും കേട്ടറിവുപോലുമുണ്ടായിരുന്നില്ല.  
പിന്നീട് കോഴിക്കോട് പഠിക്കുന്ന കാലത്ത് കോരുപണിക്കര്‍ എന്നൊരു മലയാളം അധ്യാപകനുണ്ടായിരുന്നു.  
അദ്ദേഹവും ഞാനും താമസിച്ചിരുന്നത് തിരുവണ്ണൂരിലായിരുന്നു.  
ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചാണ് രാവിലെ കോളേജിലേക്ക് നടക്കുക.  
അദ്ദേഹം അന്ന് കോഴിക്കോട്ടുനിന്ന് ഇറങ്ങുന്ന യുവശക്തി എന്നു പേരുള്ള പത്രത്തില്‍ പംക്തി എഡിറ്റ് ചെയ്യുന്നുണ്ടായിരുന്നു.  
അദ്ദേഹത്തിന്റെ ആ പംക്തിയിലാണ് എന്റെ കവിത ആദ്യമായി അച്ചടിച്ചുവന്നത്.  
എന്നെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തന്നെയാണ് അങ്ങനെ ചെയ്തത്"
നടന്നെത്താവുന്ന ദൂരത്തില്‍ വിദ്യാലയം ഇല്ലാത്തതിനാലാണ് ആറ്റൂരിന് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെ പോയത്. മുളളൂര്‍ക്കരെ വരെ നടക്കാന്‍ കുട്ടിക്കാവില്ലെന്ന് രക്ഷിതാക്കള്‍ . അതിനാല്‍ സ്കൂളിലേക്ക് വിട്ടില്ല.മലയടിവാരത്തിലെ ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 നാണ് ആറ്റൂര്‍ ജനിച്ചത്. ആ ഗ്രാമത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും കണ്ടും പഴങ്കഥകള്‍ കേട്ടുമാണ് ആറ്റൂര്‍ വളര്‍ന്നത്. അത് അദ്ദേഹത്തിന്റെ സര്‍ഗചേതനയെ സ്വാധീനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കരുതുന്നു.
സമരം
"സമരങ്ങളിലൊക്കെ നിരന്തരം പങ്കെടുക്കുന്നതു കാരണം എന്നെ സാമൂതിരി കോളേജില്‍നിന്ന് പുറത്താക്കി "

No comments:

Post a Comment